Breaking News

പശുവിനെ കൊല്ലുന്നവർക്ക് ഇനി 10 വർഷം തടവ്; ഓർഡിനൻസ് പാസ്സാക്കി



ഉത്തർപ്രദേശിൽ പശുവിനെ കൊല്ലുന്നവർക്ക് ഇനി ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും, 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സ് പാസാക്കിയത്.

പശുക്കളുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തിൽ ഭക്ഷണോ വെള്ളമോ നൽകാത്തവർക്ക് ഒരു വര്‍ഷം മുതല്‍ പരമാവധി ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.

ഉടമകളുടെ സമ്മതമില്ലാതെയോ, അനധികൃതമായോ പശുക്കളെ വാഹനത്തിലോ അല്ലാതെയോ കൊണ്ടുപോകുന്നവര്‍ക്കെതിരെയും കേസുണ്ടാകും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ കടന്നുകളയാന്‍ ശ്രമിച്ചാല്‍, അവരുടെ ചിത്രങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കും.2020ലെ പശു കശാപ്പ് നിരോധിത ഭേദഗതി ഓർഡിനൻസ് പ്രകാരം അനധികൃതമായി വാഹനങ്ങളില്‍ ബീഫ് കടത്തിയാല്‍ ഡ്രൈവര്‍ക്കും വാഹന ഉടമയ്ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി അറിയിച്ചു.

സംസ്ഥാനത്ത് പശു കശാപ്പ് പൂർണമായും തടയുകയാണ് ലക്ഷ്യമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

No comments